പാലക്കാട്: ആലത്തൂർജില്ലാ കലോത്സവത്തിന്റെ സമാപന ദിവസം കാണിക്കൾക്കിടയിൽ നിന്നുണ്ടായ സംഘർഷം വിധികർത്താവിന് മർദ്ദനം ഏൽക്കുന്ന സ്ഥിതിയിലെത്തി.
ഇന്നലെ വേദി 2 ൽ വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുമ്പോൾ കാണിക്കൾക്കിടയിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ പാഞ്ഞടുക്കുകയും ഫലം പ്രഖ്യാപിച്ചുകൊണ്ടിരുന്ന ജഡ്ജിനെ മർദിക്കുകയുമായിരുന്നു. സംഘർഷം ഉണ്ടാക്കിയവർ കസേരകൾ തകർത്തു. വിദ്യാർത്ഥികൾ ഭയന്ന് ചിതറിയോടി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഇടപെടുകയും വിധികർത്താവിനെ ആശുപത്രിയിലാക്കുകയും, വിദ്യാർത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. വിധികർത്താക്കൾ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി. മറ്റ് നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.






