ന്യൂഡൽഹി: എംഎൽഎയെന്ന വ്യാജേനെ ഡൽഹിയിലെ ഹോട്ടലിൽ 18 ദിവസത്തോളം പണമടയ്ക്കാതെ താമസിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുഗ്ലക്കാബാദ് സ്വദേശികളായ വിനോദ്, സുഹൃത്ത് മനോജ് എന്നിവരാണ് പിടിയിലായത്.
ഇവർ ഹോട്ടലിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും, എംഎൽഎ ആണെന്ന് പറ്റിച്ച് ജീവനക്കാരേറെയും ഹോട്ടൽ ഉടമയെയും കബളിപ്പിച്ച് താമസിക്കുകയായിരുന്നു. ഹോട്ടൽ ഉടമ പല ശ്രമങ്ങൾ നടത്തി പണം വാങ്ങാൻ ശ്രമിച്ചെങ്കിലും, വിനോദ് വിസമ്മതിച്ചു.
എംഎൽഎയെന്ന പേരിൽ ഡൽഹിയിൽ കറങ്ങിനടന്ന ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നൽകാതെ പലതും വാങ്ങിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യാത്രക്ക് ഉപയോഗിച്ച എംപി എന്ന ബോർഡ് വെച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.






