മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും.
പ്രഖ്യാപിച്ച പട്ടിക പ്രകാരം മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫും കാസർകോട് കല്ലിട്ര മായിൻ ഹാജിയും അഴീക്കോട് കരീം ചേലേരിയും ജനവിധി തേടും. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും കുന്നമംഗലത്ത് എം.എ റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ പി.കെ ഫിറോസും തിരുവമ്പാടിയിൽ സി.കെ കാസിമും സ്ഥാനാർഥികളാകും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ ടി.പി അഷ്‌റഫലിയും ഏറനാട് പി.കെ ബഷീറും മഞ്ചേരിയിൽ എം.റഹ്‌മത്തുള്ളയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും മങ്കടയിൽ മഞ്ഞളാംകുഴി അലിയും വള്ളിക്കുന്നിൽ ടി.വി ഇബ്രാഹിമും തിരൂരങ്ങാടിയിൽ പി.എം.എ സമീറും താനൂരിൽ പി.കെ.നവാസും തിരൂരിൽ കുറുക്കോളി മൊയ്തൂനും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മത്സരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എൻ ഷംസുദീനും തൃശൂരിലെ ഗുരുവായൂരിൽ സി.എച്ച് റഷീദും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വി.ഇ അബ്ദുൾ ഗഫൂറുമാണ് സ്ഥാനാർഥികൾ.
നിലവിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും തമ്മിലോ കോങ്ങാടും ചേലക്കരയും തമ്മിലോ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനമായാൽ ഉടൻ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് പട്ടികയിലെ ഏറ്റവും വലിയ മാറ്റം. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ, ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി ജനവിധി തേടും. ഇത്തവണ രണ്ട് വനിതകളെയാണ് ലീഗ് മത്സരരംഗത്തിറക്കിയിരിക്കുന്നത്; എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിൽ നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിൽ നിന്നും മത്സരിക്കും.
പ്രഖ്യാപിച്ച പട്ടിക പ്രകാരം മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫും കാസർകോട് കല്ലിട്ര മായിൻ ഹാജിയും അഴീക്കോട് കരീം ചേലേരിയും ജനവിധി തേടും. കുറ്റ്യാടിയിൽ പാറയ്ക്കൽ അബ്ദുള്ളയും കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും കുന്നമംഗലത്ത് എം.എ റസാഖ് മാസ്റ്ററും കൊടുവള്ളിയിൽ പി.കെ ഫിറോസും തിരുവമ്പാടിയിൽ സി.കെ കാസിമും സ്ഥാനാർഥികളാകും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ ടി.പി അഷ്‌റഫലിയും ഏറനാട് പി.കെ ബഷീറും മഞ്ചേരിയിൽ എം.റഹ്‌മത്തുള്ളയും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും മങ്കടയിൽ മഞ്ഞളാംകുഴി അലിയും വള്ളിക്കുന്നിൽ ടി.വി ഇബ്രാഹിമും തിരൂരങ്ങാടിയിൽ പി.എം.എ സമീറും താനൂരിൽ പി.കെ.നവാസും തിരൂരിൽ കുറുക്കോളി മൊയ്തൂനും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മത്സരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് എൻ ഷംസുദീനും തൃശൂരിലെ ഗുരുവായൂരിൽ സി.എച്ച് റഷീദും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ വി.ഇ അബ്ദുൾ ഗഫൂറുമാണ് സ്ഥാനാർഥികൾ.
നിലവിൽ രണ്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും തമ്മിലോ കോങ്ങാടും ചേലക്കരയും തമ്മിലോ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ തീരുമാനമായാൽ ഉടൻ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.






