ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും ഹൈക്കോടതിയില്‍. പോലീസ് ഗേറ്റുകൾ തുറക്കാൻ വൈകിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകർ പറയുന്നത്. കൂടാതെ പോലീസ് കൃത്യസമയത്ത് ഗേറ്റ് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകിലായിരുന്നെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി.
ഉച്ചയ്ക്ക് 1:45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ 3 മണിയോടെയാണ് തുറന്നതെന്നും ഇത് കാണികളുടെ തിരക്ക് കൂട്ടാൻ കാരണമായെന്നും ആർസിഎസ്‌എൽ ആരോപിച്ചു. കൂടത്തെ സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി വാദിക്കുന്നു.ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് പകരം സിറ്റി പൊലീസ് കമ്മീഷണര്‍ വിധാന്‍ സൗധയിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്ന് സംഘാടകരായ ഡിഎന്‍എ ആരോപിച്ചു.






