ന്യൂഡൽഹി: ബിജെപി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ച് ഡൽഹി ഹെെക്കോടതി. മൂന്നുവർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന പോക്‌സോ കേസാണ് പൊലീസിന്റെ കണ്ടെത്തലുകൾ പരാതിക്കാരി എതിർക്കാത്തതിനെ തുടർന്ന് അവസാനിപ്പിച്ചത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് അവസാനിപ്പിച്ച് വിധി പറഞ്ഞത്.
കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് കോടതി അംഗീകരിക്കുകയായിരുന്നു. പരാതി വ്യാജമാണെന്നും താരത്തോട് അനീതി കാണിച്ചതിൽ പ്രതികാരം ചെയ്യാനാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് സമ്മതിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും വിഷയത്തിൽ കൂടുതൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഗുസ്തി താരവും പറഞ്ഞതോടെയാണ് കേസ് അവസാനിപ്പിച്ചത്.






