പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, “ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ആരെങ്കിലും അനാവശ്യമായി കോലിട്ടിളക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.
ആരെങ്കിലും പരാതി നൽകിയാൽ അവർക്ക് ഷാഫി വീണു കാണേണ്ടതാണെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. “വ്യക്തിപരമായ അശ്ലീല കാര്യങ്ങൾ ചർച്ച ചെയ്യാൻ സിപിഎം താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു
സതീശൻ സ്വപ്നലോകത്താണ് കാര്യങ്ങൾ പറയുന്നത്,സതീശൻ്റെ നെഞ്ചത്ത് രാഹുൽ കയറിയപ്പോൾ മാത്രമേ സതീശൻ നടപടി എടുത്തിട്ടുള്ളൂ. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപപ്പെടുത്താൻ ശ്രമിച്ചപ്പോൾ മാത്രമേ സതീശൻ തിരിച്ചടിയെടുത്തിട്ടുള്ളൂ.” അതേസമയം, ഷാഫി പറമ്പിലിനെതിരായ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെക്കുറിച്ച് സിപിഎം നേതാക്കൾ അഭിപ്രായ ഭിന്നത കാണിച്ചു. നേതൃത്വം ഇതുവരെ ഔദ്യോഗികമായി പരാതി ഏറ്റെടുക്കാതെ, “അറോപ്പണത്തിന് തെളിവുകൾ ഉണ്ടെങ്കിൽ ജില്ലാ സെക്രട്ടറിയാണ് പുറത്ത് വിടേണ്ട എന്നും പറഞ്ഞു
യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി പാർട്ടിയെ വെട്ടിലാക്കുന്ന നടപടിയാണെന്നും, രാഹുൽ മാങ്കൂട്ടത്തിനെ എം.എൽ.എ ചുമതലയിൽ നിന്ന് നീക്കേണ്ടതുമുണ്ട് എന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു.






