തിരുവനന്തപുരം: എംഎസ്സി എല്‍സ കപ്പലപകടത്തില്‍ വലിയ അളവില്‍ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. 1400 ടണ്‍ പാസ്റ്റിക് മാലിന്യമുണ്ടായിയെന്ന് മന്ത്രി സജി ചെറിയാന്‍. എന്നാല്‍ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തില്‍ പ്രശ്‌നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എറണാകുളം, കൊല്ലം ഉള്‍പ്പെടെയുളള തീരങ്ങളില്‍ നിന്ന് പരിശോധന നടത്തി. ചില കണ്ടെയ്‌നറുകളില്‍ നിന്ന് കുമ്മായം കടലില്‍ കലര്‍ന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകള്‍ പരിശോധിച്ച് സിഎംഎഫ്ആര്‍ഐ നടത്തിയ പരിശോധനയില്‍ പ്രശ്‌നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാന്‍ സഭയെ അറിയിച്ചു.
അയല മുട്ടകള്‍ ശേഖരിച്ചു പരിശോധന നടത്തിയെന്നും,ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് മലിനികരണത്തിന്റെ തോത് മനസിലാക്കിയതെന്നും. തീരത്ത് ശുചീകരണം നടത്തി. തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. 143 കണ്ടെയ്‌നറുകളില്‍ അപകട വസ്തുക്കള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികള്‍ക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.










