ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് ഗവർണർ ഗുര്‍മിത് സിംഗ് അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഇനി മുതൽ ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടണം. കൂടാതെ, അവയെ ഉത്തരാഖണ്ഡ് സ്കൂൾ വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്യാനും നിർബന്ധമാണ്.
സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










