തെൽ അവീവ്: ഗാസയിലെ വംശഹത്യ ആരോപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മന്ത്രിമാർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. പ്രതികളിൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്, ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, ഐഡിഎഫ് ചീഫ് ഇയാൽ സമീർ എന്നിവരും ഉൾപ്പെടുന്നു.
ആകെ 37 പേരെ പ്രതികളാക്കിയതായി ഇസ്താംബൂൾ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്ക് ഇളവ് കാണിക്കില്ലെന്നും തുര്‍ക്കി വ്യക്തമാക്കി.
തുര്‍ക്കിയുടെ നടപടിയെ ‘സ്വേച്ഛാധിപതിയുടെ പിആര്‍ സ്റ്റണ്ട്’ എന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ഹമാസ് ഈ നീക്കത്തെ ‘പലസ്തീൻ ജനതയ്ക്കുള്ള നീതിയുടെയും മനുഷ്യത്യത്തിന്റെയും പ്രതീകം’ എന്ന് വിശേഷിപ്പിച്ചു.










