കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുമുള്ള എൽഡിഎഫ് (LDF) സ്ഥാനാർഥി പ്രഖ്യാപനം വ്യാഴാഴ്ച നടന്നു. മുന്നണിക്ക് വേണ്ടി എല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തിയതായി എൽഡിഎഫ് നേതൃത്വം അറിയിച്ചു. ആകെയുള്ള 39 സീറ്റുകളിൽ 29 ഡിവിഷനുകളിലും സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും.
സി.പി.ഐ, എൻ.സി.പി, ആർ.ജെ.ഡി എന്നിവരാണ് മുന്നണിയിലെ ഘടകകക്ഷികൾ. സി.പി.ഐക്ക് മൂന്ന് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ മൂന്ന് സീറ്റുകളിൽ ഒരു സീറ്റിൽ പാർട്ടി ചിഹ്നത്തിലും, രണ്ടിടത്ത് പൊതു സ്വതന്ത്രരെയും സി.പി.ഐ മത്സരിപ്പിക്കും. എൻ.സി.പിക്ക് ലഭിച്ച രണ്ട് സീറ്റുകളിൽ ഒരിടത്ത് പാർട്ടി ചിഹ്നത്തിലും, മറ്റൊരു സീറ്റിൽ സ്വതന്ത്രനെയും ആണ് രംഗത്തിറക്കിയത്.
ആർ.ജെ.ഡി ഘടകകക്ഷിയായി 29-ാം ഡിവിഷനിലാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ കൂടാതെ, മുന്നണിക്ക് വേണ്ടി ആകെ ഏഴ് ഡിവിഷനുകളിൽ ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ഘടകകക്ഷികൾ ഉൾപ്പെടെയുള്ള സ്ഥാനാർഥി നിർണയത്തിലൂടെ 39 ഡിവിഷനുകളിലും വിജയം ഉറപ്പാക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നത്.






