തൃശ്ശൂർ : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ വേദിയൊരുങ്ങി. 28,29 തീയതികളിലായി നടക്കുന്ന സാരസ്വതം 2025 28ന് രാവിലെ 9,30ന് നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന് സുന്ദര്‍ദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ ജയചന്ദ്രന് മാസ്റ്റര്‍ മുഖ്യപ്രഭാഷണ നടത്തും.
ഭാരതീയ വിദ്യാനതികേതന്‍ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, സ്കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ദീലീപ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്മാന് ജി.പത്മനാഭ സ്വാമി, കലോത്സവം സംയോജിക പി.പി.ബിന്ദു, ക്ഷേമ സമിതി പ്രസിഡന്റ് എ.കെ.ഗംഗാധരന്, മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. പത്ത് വേദികളിലായി 126 ഇനം മത്സരങ്ങളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. ഏകദേശം 1500ല്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മത്സരം 29ന് ശനിയാഴ്ച സമാപിക്കും.
സമാപന സമ്മേളനത്തില്‍ സംസ്ഥാന കലോത്സവ പ്രമുഖ് കൃഷ്ണന് കുട്ടി മാസ്റ്റര്‍, ജില്ല സെക്രട്ടറി എം.വി.വിനോദ്, ട്രസ്റ്റ് സെക്രട്ടറി കെ.പി.ഹരിദാസ്, തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്. അടുത്ത മാസം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ല ടീമിനെ ഇവിടെ നിന്ന് തെരഞ്ഞെടുക്കുന്നതാണ്. ജില്ലയിലെ 32 ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് രണ്ട് ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കുകയെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം ടി.എന്‍.രാമന്. സംയോജക് പി.പി.ബിന്ദു, ജനറല്‍ കണ്‍വീനര്‍ പി.ജി.ദിലീപ്, ജില്ല വൈസ് പ്രസിഡന്റ് രാഗേഷ് സി. തുടങ്ങിയവരും പങ്കെടുത്തു.










