തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. 2022-ൽ ദ്വാരപാലക പാളികൾ മാറ്റാനുണ്ടായ അപേക്ഷ ദേവസ്വം ബോർഡിന്റേതാണെന്നും താൻ അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി.
ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി.
സ്മാർട്ട് ക്രിയേഷനിൽ നിന്നു വേർതിരിച്ച സ്വർണം ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ വിറ്റതായും ഇടനിലക്കാരൻ കൽപ്പേഷ് മുഖേന ഇടപാട് നടന്നതായും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, മുൻ തിരുവാഭരണം കമ്മീഷണർ കെ. എസ്. ബൈജുവിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു.






