Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Right to disconnect; നിയമം വന്നാൽ നേട്ടം ജോലിക്കാർക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ചിരിക്കുകയാണ് എ എ റഹീം എംപി. ആളുകൾക്ക് ജോലിസമയം കഴിഞ്ഞാൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ട എന്ന ആനുകൂല്യം നേടിത്തരുന്ന നിയമമാണ് റൈറ്റ് റ്റു ഡിസ്കണക്ട്. രാജ്യസഭയിൽ ഈ വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന ആദ്യ എംപിയാണ് എ എ റഹീം.

രാജ്യത്തെ ഐ ടി, ബാങ്കിങ്, കൺസൾട്ടിങ് അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെയും, രോ​ഗാബാധിതരാകുന്നവരുടെയും വിവിധ ആരോഗ്യ- മാനസിക പ്രശ്നങ്ങൾ നേരിടുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് റഹീം എംപി ബിൽ അവതരിപ്പിച്ചിരിക്കുന്നത്.

ജോലി സമയത്തിന് ശേഷവും ഓഫീസിൽ തുടരാനോ, ഓഫിസിന് പുറത്തിരുന്ന് ഓൺലൈൻ ആയി ജോലിയിൽ തുടരാനോ പലതുയിടത്തും കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുന്ന ഒരു സാഹചര്യം നിലവിലുണ്ട്. അവധി ദിവസങ്ങളിലും പലപ്പോഴും ഇത്തരത്തിൽ പല ജീവനക്കാർക്കും സമ്മർദ്ദമുണ്ട് എന്നതും വാസ്തവമാണ്. ഇവയെയെല്ലാം നിയമവിരുദ്ധമാക്കാൻ നിർദേശിക്കുന്നതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ.

ഇനി എന്താണ് Right to disconnect bill എന്ന് നോക്കാം

ജോലി സമയങ്ങളിൽ ജോലിയിൽ നിന്ന് വിച്ഛേദിക്കുന്നതിനും പ്രധാനമായും ജോലി സമയങ്ങളിൽ ഇമെയിലുകൾ വഴി അല്ലെങ്കിൽ ഓൺലൈൻ പോലുള്ള ജോലി സംബന്ധമായ ഇലക്ട്രോണിക് ആശയവിനിമയങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനുമുള്ള ഒരു മനുഷ്യാവകാശമാണ് Right to disconnect ബില്ല്. 

പുതിയ ആശയവിനിമയ, വിവര സാങ്കേതിക വിദ്യകൾ ആധുനിക തൊഴിൽ അന്തരീക്ഷത്തെ വളരെയധികം മാറ്റിമറിച്ചു. ഡിജിറ്റൽ ഉപകരണങ്ങൾ തൊഴിലിൽ ഉൾപ്പെടുത്തിയതോടെ തൊഴിൽ ജീവിതത്തിനും ഗാർഹിക ജീവിതത്തിനും ഇടയിലുള്ള അതിർത്തി ചുരുങ്ങി.

ഡിജിറ്റൽ ഉപകരണങ്ങൾ ജീവനക്കാർക്ക് വഴക്കവും സ്വാതന്ത്ര്യവും നൽകുമ്പോൾ, അവയ്ക്ക് പരിധികളുടെ അഭാവം സൃഷ്ടിക്കാൻ കഴിയും, ഇത് ജീവനക്കാരുടെ സ്വകാര്യ ജീവിതത്തിൽ അമിതമായ ഇടപെടലിലേക്ക് നയിക്കുന്നു. പ്രധാനമായും യൂറോപ്പിലെ മാത്രമല്ല, ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾക്ക് അവരുടെ നിയമത്തിൽ വിച്ഛേദിക്കാനുള്ള അവകാശത്തിന്റെ ഒരു രൂപമുണ്ട്, ചില സന്ദർഭങ്ങളിൽ ഇത് പല വലിയ കമ്പനികളുടെയും നയത്തിൽ ഉണ്ട്.

ഫ്രാൻസിലെ ഫ്രഞ്ച് സുപ്രീം കോടതിയുടെ ലേബർ ചേംബറിലാണ് ഈ അവകാശം ആദ്യം നിലവിൽ വന്നത്. 2001 ഒക്ടോബർ 2-ന് പുറപ്പെടുവിച്ച വിധിയിൽ, “വീട്ടിൽ ജോലി ചെയ്യുന്നത് അംഗീകരിക്കാനോ ഫയലുകളും ജോലി ഉപകരണങ്ങളും അവിടെ കൊണ്ടുവരാനോ ജീവനക്കാരന് യാതൊരു ബാധ്യതയുമില്ല” എന്ന് വിധിക്കുകയായിരുന്നു. 2004-ൽ സുപ്രീം കോടതി ഈ തീരുമാനം ശരിവയ്ക്കുകയും “ജോലി സമയത്തിന് പുറത്ത് ജീവനക്കാരനെ സെൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന വസ്തുത തെറ്റായ പെരുമാറ്റമായി കണക്കാക്കാനാവില്ല” എന്ന് വിധിക്കുകയും ചെയ്തു. 

പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റൈറ്റ് ടു ഡിസ്കണക്ട് നിയമം അടുത്ത കാലത്തായി പാസാക്കിക്കിയിരുന്നു. ജോലിസമർദ്ദം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്ത് നിയമ നിർമാണം വൈകരുതെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു.

എല്ലാ കമ്പനികളും ജീവനക്കാരുടെ ഡിജിറ്റൽ ക്ഷേമം കൂടി ഉറപ്പാക്കണം. അതിനായി, മാനസികാരോഗ്യ കൗൺസലിങ് സംവിധാനങ്ങൾ, (digital detox) ഡിജിറ്റൽ ഡിടോക്സ് സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും അടങ്ങിയതാണ് പുതിയ നിയമം. റൈറ്റ് ടു ഡിസ്കണക്ട് രാജ്യത്ത് അത്യാവശ്യമാണെന്ന് റഹീം എംപി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

ഇത്തരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥ വൈകിയാണെങ്കിലും മനസിലാക്കിയത് ഇടത്പക്ഷ സർക്കാർ ആണെന്നതാണ് എടുത്ത് പറയേണ്ട കാര്യം. ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിൽ വരുന്നത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസം തന്നെയാണ്. ജോലി ഭാരം ഇല്ലാതെയാകുകയും ആത്മഹത്യാ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏതായാലും ഈ നിയമം രാജ്യത്തിനു ഗുണം ചെയ്യുമെന്ന് ഉറപ്പിച്ച് തന്നെ പറയാം.

Recent News

Advertisement
WhiteswanTV Footer