കോട്ടയം:മസ്തിഷ്കമരണം സംഭവിച്ച ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ തോന്നുന്നെന്ന് എഴുത്തുകാരനും ശാസ്ത്രചിന്തകനുമായ എതിരൻ കതിരവൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു. മറ്റ് രാജ്യങ്ങളിലായിരുന്നെങ്കിൽ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്ന് എതിരൻ കതിരവൻ. വാഹനങ്ങളിൽ ചൈൽഡ് സീറ്റ് കർശനമാക്കുന്നതിനേപ്പറ്റി ആലോചിക്കാതെ ആ കുഞ്ഞു മരണത്തെ ഇവിടെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ അനാസ്ഥയല്ലേ ആ കുഞ്ഞിനെ കൊന്നുകളഞ്ഞതെന്നു തോന്നുന്നവർ ആരുമില്ലെയെന്നാണ് എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്. ആലിൻ്റെ മാതാപിതാക്കൾക്ക് അധികം പരിക്കുകളില്ല , സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോയെന്നും എതിരൻ കതിരവൻ ചോദിക്കുന്നു. വിദേശ രാജ്യങ്ങളിൽ ആയിരുന്നുവെങ്കിൽ ആ മാതാപിതാക്കൾ ജയിലിൽ ആയേനെയെന്നും എതിരൻ കതിരവൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.




