കുവൈത്ത് സിറ്റി: മൂന്ന് F-15 യുദ്ധവിമാനങ്ങൾ തകർന്നുവീണതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വെടിവെച്ചതാണ് അപകടത്തിന് കാരണമായതെന്ന് അമേരിക്ക വ്യക്തമാക്കി. സംഭവത്തെ ‘ഫ്രണ്ട്ലി ഫയർ’ എന്നാണ് യുഎസ് വിശേഷിപ്പിച്ചത്.
അമേരിക്കൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളിൽ ഒന്നായ F-15 തകർന്നത് യുഎസിന് വലിയ തിരിച്ചടിയെന്നാണ് വിലയിരുത്തൽ. ഉയർന്ന ശേഷിയും അത്യാധുനിക സാങ്കേതികവിദ്യകളും കൊണ്ട് ശ്രദ്ധേയമായ യുദ്ധവിമാനങ്ങളാണ് ഇവ.
വിമാനങ്ങൾ തകർന്നുവീണ വിവരം ആദ്യം ഇറാനിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. വിമാനങ്ങൾ നിലത്തേക്ക് പതിക്കുന്നതും പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്ന് രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇറാന്റെ പങ്കില്ലെന്നും യുദ്ധനടപടികളുടെ ഭാഗമായുള്ള ആക്രമണമല്ലെന്നും അമേരിക്ക വ്യക്തമാക്കി. ഇറാൻ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് യുഎസ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്.




