ലണ്ടൻ: ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി സ്ഥാനമേറ്റു. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തികൊണ്ടാണ് ആദ്യമായി ഒരു വനിതാ അധികാരത്തിൽ എത്തുന്നത്. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ടയാളാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ജനുവരിയിൽത്തന്നെ സാറാ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ചുമതലകൾ സാറാ വഹിച്ചുതുടങ്ങിയിരുന്നു. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയാണ് നഴ്‌സും വൈദികയുമായിരുന്ന മലാലി. വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേയാണ് സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായത്.
37 വയസ്സുവരെ അർബുദ രോഗികളെ ചികില്സിക്കുന്ന നഴ്‌സായിരുന്നു മലാലി. 40-ാം വയസ്സിൽ പുരോഹിതയായും 63-ാം വയസ്സിൽ ആംഗ്ലിക്കൻസഭയുടെ പരമാധികാരിയായും ചുമതയേറ്റു. ഇത് മറ്റ് സഭകളിലും ചർച്ചാവിഷയം ആയിരിക്കുയാണ്.






