Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരുമാസം കോഴിക്കോട് എത്തുന്നത് 10 കിലോ എംഡിഎംഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ലഹരിമരുന്ന് കടത്ത് ഗുരുതരമായി വർധിക്കുന്നതായി പോലീസും എക്സൈസും വ്യക്തമാക്കുന്നു. ഈ മാസം മാത്രം കോഴിക്കോട് സിറ്റി പോലീസ് 1.27 കിലോ എംഡിഎംഎ പിടികൂടി. കഴിഞ്ഞ ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപത്ത് നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം 3.3 കിലോ മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു.

ഉദ്യോഗസ്ഥരുടെ വിലയിരുത്തലുപ്രകാരം, പിടിക്കപ്പെടുന്നതിനെക്കാൾ നിരവധി മടങ്ങ് ലഹരിമരുന്ന് നഗരത്തിലേക്ക് എത്തുന്നുണ്ട്. കോഴിക്കോട് മാത്രം പ്രതിമാസം 10 കിലോ വരെ എംഡിഎംഎ എത്തുന്നതായി എക്സൈസും പോലീസും പറയുന്നു. കേരളത്തിലാകെ മാസം 25 കിലോ എംഡിഎംഎ കടത്തുന്നുണ്ടെന്നാണ് മലബാറിലെ ഒരു പ്രധാന വിതരണക്കാരൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. കോഴിക്കോടും കൊച്ചിയും സംസ്ഥാനത്തെ പ്രധാന ലഹരികേന്ദ്രങ്ങളായി മാറുന്നുവെന്നാണ് അന്വേഷണസംഘങ്ങളുടെ കണ്ടെത്തൽ.

അരഗ്രാം എംഡിഎംഎ രണ്ടോ മൂന്നോ പേർക്ക് വരെ ഉപയോഗിക്കാനാകുന്നതിനാൽ, കോഴിക്കോട് എത്തുന്ന ലഹരി പതിനായിരക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ വിദ്യാർഥികളടക്കമുള്ള യുവാക്കളിലേക്കാണ് രാസലഹരി വ്യാപകമായി എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മുൻപ് ബെംഗളൂരുവിൽ നിന്നായിരുന്നു പ്രധാനമായും ലഹരി എത്തിച്ചിരുന്നത്.

ഇപ്പോൾ ഡൽഹിയിൽ നിന്നാണ് കൂടുതൽ കടത്ത് നടക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിലേക്ക് ലഹരി വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ചെറിയ അളവിലായിരുന്ന ലഹരി കടത്ത് ഇപ്പോൾ വൻ ഇടനിലക്കാരുടെ നിയന്ത്രണത്തിലായെന്നാണ് വിവരം.

2025-ൽ ഇതുവരെ കോഴിക്കോട് സിറ്റി പോലീസ് 3.93 കിലോ എംഡിഎംഎ പിടികൂടി. എക്സൈസ് 1.08 കിലോ മെത്താഫിറ്റമിനും പിടിച്ചെടുത്തു. ഈ വർഷം അഞ്ച് മാസത്തിനിടെ മാത്രം പോലീസ് 2.655 കിലോഗ്രാം ലഹരിമരുന്ന് പിടികൂടിയതും കടത്ത് വർധിക്കുന്നതിനുള്ള തെളിവായാണ് കണക്കാക്കുന്നത്. ലഹരിക്കേസുകളിൽ വിചാരണയും കുറ്റപത്ര സമർപ്പണവും വൈകുന്നതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ജാമ്യത്തിൽ പുറത്തിറങ്ങുന്ന ചിലർ വീണ്ടും ലഹരി ഇടപാടുകൾ നിയന്ത്രിക്കുന്നതായും അന്വേഷണസംഘങ്ങൾ ആശങ്കപ്പെടുന്നു.

Recent News

Advertisement
WhiteswanTV Footer