ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ നിർണായക യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ, എൻടിഎ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഹെൽപ്പ്‌ലൈൻ സംവിധാനം ആരംഭിക്കുകയും കൗൺസിലിംഗ് സഹായത്തിനായി പ്രത്യേക നമ്പർ, ഇമെയിൽ എന്നിവ പുറത്തിറക്കുകയും ചെയ്തു.
സിബിഎസ്ഇ പുനർമൂല്യനിർണയ സംവിധാനത്തിലെ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. ഒഎസ്എം (OSM) സംവിധാനത്തിലെ പിഴവാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.






