Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പലിന് യാത്ര അനുമതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിന് നേരെ കപ്പൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് വിഴിഞ്ഞത്ത് കസ്റ്റഡിയിൽ വച്ചിരുന്ന വിദേശ കപ്പൽ എം.ടി സോളിസ് തീരം വിട്ടു. മാസങ്ങളായി വിഴിഞ്ഞത്ത് തുടരുന്ന കപ്പൽ ഇന്നലെ രാത്രി 7.30ഓടെ കൊളംബോയിലേക്ക് പുറപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് ആവശ്യമായ പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ കപ്പലിൽ ശേഖരിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി മർക്കൻറൈൽ മറൈൻ വകുപ്പ് കപ്പലിന് യാത്രാനുമതി നൽകി ഉത്തരവിട്ടതിനെ തുടർന്നാണ് പുറപ്പെടൽ. അപകടത്തിന് ശേഷം കപ്പലുടമകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. വിയറ്റ്നാം സ്വദേശിയായ ക്യാപ്റ്റൻ ലെ വാൻ ട്യുവാനും 20 അംഗ ക്രൂവുമാണ് കപ്പലിൽ ഉണ്ടായിരുന്നത്.

മാർച്ച് 7ന് കന്യാകുമാരിക്ക് സമീപം നടന്ന അപകടത്തിൽ കൊല്ലം സ്വദേശിയുടെ സെന്റ് ജോസഫ് എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയിരുന്നു. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ രണ്ട് പേർ കടലിൽ കാണാതായി, മറ്റ് 9 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിന് പിന്നാലെ കപ്പൽ കോസ്റ്റ് ഗാർഡ് തടഞ്ഞുവെച്ചിരുന്നു. തുടർന്ന് ഡി.ജി. ഷിപ്പിങ്ങിന്റെ നിർദേശപ്രകാരം കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തീരത്തേക്ക് കൊണ്ടുവന്നു. പിന്നീട് കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മാസങ്ങളോളം കസ്റ്റഡിയിൽ തുടർന്ന കപ്പൽ, തുറമുഖം വിടരുതെന്ന ഉത്തരവിന് ശേഷം ഇപ്പോഴാണ് യാത്ര അനുമതി ലഭിച്ചത്. കപ്പൽ വിഴിഞ്ഞത്ത് നിന്നുള്ള കാലയളവിൽ വാടകയായി ഏകദേശം 30 ലക്ഷം രൂപ കേരള മാരിടൈം ബോർഡിന് ലഭിച്ചതായും അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer