Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒന്നരവയസുകാരന്റെ കൊലപാതകം; കയ്യിൽ പൊട്ടലുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചത് 13-ാം ദിവസം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ക്രൂരതകള്‍ പുറത്ത്. കുഞ്ഞിനെ അശ്‌കർ നിരന്തരം ഉപദ്രവിച്ചുവെന്ന് ഇയാളുടെ മൊഴിയിൽ പറയുന്നു. കുട്ടിയെ മർദ്ദനം ചെയ്യുന്നത് കണ്ടതായി അമ്മ അഖില സ്ഥിരീകരിച്ചു. ഇരുവരും കുട്ടി ജീവിതത്തിൽ തടസ്സമാകുമെന്ന് കരുതിയാണ് മർദ്ദനം നടത്തിയതെന്ന് മൊഴി നൽകി.

കുഞ്ഞിന്റെ രണ്ട് കയ്യിലും പൊട്ടലുണ്ടായിരുന്നുവെങ്കിലും, 13-ാം ദിവസത്തോളം ആശുപത്രിയിൽ എത്തിക്കാതെ ഇരുന്നതായി വിവരം ലഭിച്ചു. കുട്ടിയുടെ രണ്ട് കാൽവെള്ളകളിലും സിഗരറ്റുകൊണ്ട് പൊള്ളിച്ചിരുന്നു. മര്‍ദ്ദനമേറ്റ് പനി വന്ന കുട്ടിയുമായി മധുരയ്ക്ക് പോയി. മധുര ബസ് സ്റ്റാന്‍ഡില്‍വെച്ച് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടായി. കൊല്ലപ്പെടുന്നതിന് നാലഞ്ചുമാസം മുന്‍പ് മര്‍ദ്ദനം തുടങ്ങി. കുട്ടിയുടെ രണ്ട് കയ്യും ഒടിഞ്ഞതും സൈക്കിളില്‍ നിന്ന് വീണിട്ടാണെന്നും മൊഴിയില്‍ പറയുന്നു.

അശ്‌കറുടെ മൊഴി പ്രകാരം, കുട്ടിയെ ചോറ് കഴിക്കുന്നതിനിടെ കരച്ചിൽ നിർത്താൻ തലയിൽ ശക്തമായി അടിച്ചതാണ് മരണത്തിനു മുൻപുള്ള അവസാന സംഭവമായത്. പോസ്റ്റ്മോർട്ടിൽ നെഞ്ചിലെ ആന്തരിക ക്ഷത മരണകാരണമെന്നാണ് വ്യക്തമായത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ, അടച്ച, പൊള്ളിച്ച മുറിവുകൾ ഉൾപ്പെടെ നൂറോളം പരിക്കുകൾ കണ്ടെത്തിയതായും, അവയിൽ പകുതി പഴയ മുറിവുകൾ ആണെന്നും പോസ്റ്റ്മോർട്ടിൽ വ്യക്തമാക്കി.അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Advertisement
WhiteswanTV Footer