തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു. കേരളം വെള്ളത്തിലാണെങ്കില്‍ മുഖ്യമന്ത്രി വി.ഡി സതീശന് വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു.
അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റണമെന്നും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തണമെന്നും എം.വി ഗോവിന്ദന് ആവശ്യപ്പട്ടു. ജനങ്ങള്‍ ദുരിത്തിലാകുമ്പോള്‍ വിഭവസമൃദ്ധമായ വിരുന്നില്‍ മുഴുകുകയാണ് മുഖ്യമന്ത്രിയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടിയും വിമർശിച്ചു. കഴിഞ്ഞ രണ്ട് പ്രളയക്കെടുതിയിലും മുന്നില്‍ നിന്ന് നയിച്ച ഒരു ക്യാപ്റ്റന്‍ ഇവിടെ ഉണ്ടായിരുന്നു.ഇച്ഛാശക്തിയുടെ കാര്യത്തില്‍ സതീശന് പിണറായിയെ മാതൃകയാക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.




