തൃശ്ശൂർ: പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് മുന്ന് മാസം കഴിഞ്ഞു. ചായ്പൻകുഴി ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയിട്ട് പകരം ഡോക്ടറെ ഇവിടെ നിയമിച്ചിട്ടില്ല.
അതിനാൽ പഞ്ചായത്തിലെ ക്ഷീരകർഷകർ വളരെയധികം ബുദ്ധിമുട്ടിലാണ്. പഞ്ചായത്തിൽ ആറ് ക്ഷീരോല്പാദക സഹകരണ സംഘങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.മലയോര മേഖലയിലെ ക്ഷീരോല്പാദകകർക്ക് ഏറെ ആശ്വാസമായി പ്രവർത്തിച്ച് കൊണ്ടിരുന്ന ആശുപത്രിയിൽ എത്രയും വേഗം ഡോക്ടറെ നിയമിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം മൃഗസംരക്ഷണ വകുപ്പ് വകുപ്പ് തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസറോട് ആവശൃപ്പെട്ടു.
ഇതുസംബന്ധിച്ച് ഓഫീസർ ജിതേന്ദ്രകുമാറിന് നിവേദനം നല്കി.യോഗം രക്ഷാധികാരി ഡോ.ജോയ് കട്ടക്കയം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോസ് കാഞ്ഞാംപുറത്ത് അദ്ധൃക്ഷത വഹിച്ചു.ബെന്നി നബേലിൽ,പി.ഒ.വർഗ്ഗീസ്,ബേബി തച്ചേത്തുകുടി’ ഓമന പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.






