Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയോധ്യ രാമക്ഷേത്രത്തിൽ കോടികളുടെ തട്ടിപ്പ്; ഹർജി കേൾക്കാതെ ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അലഹബാദ്: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. കേസെടുക്കാനും കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്താനും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ ലഖ്നൗ ബെഞ്ച് തയ്യാറായില്ല. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി കേൾക്കാൻ വിസമ്മതിച്ചത്.

അതേസമയം, സംഭാവന തട്ടിപ്പിനൊപ്പം ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി വാങ്ങൽ ഇടപാടുകളിലും വൻ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. വിപണി വിലയെക്കാൾ പലമടങ്ങ് അധികം തുക നൽകി ഭൂമി വാങ്ങിയെന്ന ആരോപണം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച സംഘം കൂടുതൽ വിശദമായ അന്വേഷണത്തിനായി അധികസമയം ആവശ്യപ്പെടാനിടയുണ്ട്.

രാമക്ഷേത്രം ഉൾപ്പെടുന്ന പ്രദേശത്തിന്റെ വിസ്തൃതി 70 ഏക്കറിൽ നിന്ന് 170 ഏക്കറായി വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വ്യാപകമായി ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തൽ. ചില സ്ഥലങ്ങൾ വിപണി വിലയുടെ 17 ഇരട്ടി വരെ തുക നൽകി വാങ്ങിയതായും, തർക്കം നിലനിൽക്കുന്ന ഭൂമികൾക്കുപോലും കോടിക്കണക്കിന് രൂപ ചെലവഴിച്ചതായും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 20-ലധികം പേർക്കെതിരെ കേസെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ട്രസ്റ്റ് ഭാരവാഹികൾക്കും ക്ഷേത്ര ജീവനക്കാർക്കും അയോധ്യ വിട്ടുപോകരുതെന്ന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഒരു വർഷം മുൻപ് നടന്ന കുംഭമേളക്കാലത്താണ് പ്രധാന ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അന്ന് ക്ഷേത്രത്തിൽ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കയ്ക്ക് കൃത്യമായ കണക്കോ രേഖകളോ ഇല്ലെന്നാണ് ആരോപണം. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കർസേവകർ ഉൾപ്പെടെയുള്ളവർ അയോധ്യ പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഇതിനിടെ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച അയോധ്യ സന്ദർശിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വ്യാപ്തി 5,000 കോടി രൂപ വരെ എത്തിയിരിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആരോപിച്ചു.

Advertisement
WhiteswanTV Footer