Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

അമേരിക്കയിൽ വീണ്ടും പള്ളി ആക്രമണം; മിഷിഗണിൽ 4 മരണം

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അക്രമി തന്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റി, തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനിടെ ഉണ്ടായ സ്ഫോടനശബ്ദവും വെടിവെപ്പും പ്രദേശത്ത് ഭീതിയുണ്ടാക്കി. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് സംഭവം നടന്നത്. പ്രാർത്ഥനയ്ക്കിടെയാണ് വാഹനം ഇടിച്ചുകയറ്റി വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റവരിൽ ഒരാളുടെ […]
Read more

ആണവസമ്പുഷ്ടീകരണം: ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎന്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം വൈകിക്കാന്‍ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയില്‍ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്ക്കും ചൈനയ്ക്കും പുറമേ പാകിസ്ഥാനും അള്‍ജീരിയയും ഇറാനെ പിന്തുണച്ചു. ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വന്‍പിഴ […]
Read more

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more

ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക് : അമേരിക്കൻ ടെക് കമ്പനി മൈക്രോസോഫ്റ്റ് ഇസ്രായേൽ സൈന്യത്തിന് നൽകിയ ചില സാങ്കേതിക സേവനങ്ങൾ നിർത്തലാക്കിയതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്‌തീനികളുടെ ഫോൺ കോളുകൾ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചില യൂണിറ്റുകൾക്കായി ലഭിച്ച സേവനങ്ങൾ പ്രവർത്തനരഹിതമാക്കിയതും അടച്ചുപൂട്ടിയതും കമ്പനി സ്ഥിരീകരിച്ചു. കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിൽ, ബ്രിട്ടീഷ് പത്രം ദി ഗാർഡിയൻയും +972 മാഗസിനും നടത്തിയ റിപ്പോർട്ടിങ്ങിലെ […]
Read more

നെതന്യാഹുവിന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പലസ്തീനിലെ വെസ്റ്റ് ബാങ്ക് ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോട് സംസാരിക്കവേയാണ് ട്രംപിന്റെ നിലപാട്. “ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് ഒരിക്കലും അനുമതി നൽകിയേക്കില്ല. അത് നടക്കില്ല എന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. പ്രധാന അറബ്, മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളുടെ മുന്നറിയിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാസയിലെ യുദ്ധം […]
Read more

കരയാക്രമണം ശക്തം; ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ കരയാക്രമണങ്ങൾ രൂക്ഷമായതോടെ ആയിരങ്ങൾക്ക് മരണഭീതിയാണ്. നഗരമൊട്ടാകെ വ്യോമാക്രമണം തുടരുകയാണ്, ഇന്നലെ മാത്രം 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേകിച്ച് അൽ സവൈദിലെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യം നേടുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗസ്സയിൽ യുദ്ധവിരാമം ഉടൻ […]
Read more

വെനസ്വേലയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി

കാരക്കസ്: സൗത്ത് അമേരിക്കന്‍ രാജ്യമായ വെസ്വേലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെനസ്വേലന്‍ സംസ്ഥാനമായ സൂലിയയില്‍ സ്ഥിതിചെയ്യുന്ന മിനി ഗ്രാന്‍ഡേയുടെ കിഴക്ക്-വടക്കുകിഴക്കായി 15 മൈല്‍ (24 കിലോമീറ്റര്‍) അകെലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെനസ്വേലയുടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കൂടാതെ അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടു. അതിര്‍ത്തിക്കുസമീപം ആള്‍പാര്‍പ്പുളള കെട്ടിടങ്ങളില്‍ നിന്നും ഓഫീസ് കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. […]
Read more

ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്

ഡല്‍ഹി: കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മോശമായ ഇന്ത്യ – കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് സന്ദര്‍ശന ലക്ഷ്യമെന്ന് അനിത ആനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയാണ് അനിത ആനന്ദ് നയം വ്യക്തമാക്കിയത്. ഇന്ത്യയുമായും […]
Read more

റഷ്യൻ ഇന്ധനം ഏറ്റവുമധികം നേട്ടമാകുന്നത് ആർക്ക്?

ഇന്ത്യ റഷ്യൻ ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാര്യമാണെങ്കിലും ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ് ലോകശ്രദ്ധ നേടുന്നത് ഇന്ധന ഇറക്കുമതിക്ക് യു.എസ് പിഴത്തീരുവ ചുമത്തിയതോടെയാണ്. ട്രംപ് സമ്മർദമേർപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യ അതൊന്നും കാര്യമായി കാണുന്നില്ല. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഇന്ധനം ഏറ്റവുമധികം വാങ്ങിക്കൂട്ടുന്നത് ആരാണ്? അത് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസാണെന്നാണ് റിപ്പോർട്ടുകൾ. അദാനിക്കും വേണ്ടതെല്ലാം സമയാ സമയങ്ങളിൽ ലഭിക്കുന്നുണ്ട്. ശീതകാല സമര കാലം തൊട്ടേ ഇന്ത്യയും, റഷ്യയും ഇന്ധന വ്യാപാരം അടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ […]
Read more

ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് ഓട്ടിസത്തിന് കാരണമാകും; ആവശ്യമില്ലെങ്കില്‍ ഒഴിവാക്കണം

വാഷിങ്ടന്‍: ഗര്‍ഭാവസ്ഥയില്‍ വേദനസംഹാരിയായ ടൈലനോള്‍ കഴിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നത് കുട്ടികളില്‍ ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും എന്ന പഠനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ട്രംപ് നിര്‍ദേശിച്ചു. ”ഗര്‍ഭകാലത്ത് കഴിക്കാന്‍ ഏറ്റവും സുരക്ഷിതമായ വേദനസംഹാരികളില്‍ ഒന്നായി അസറ്റാമിനോഫെന്‍ ആരോഗ്യ വിദഗ്ധര്‍ പണ്ടേ നിര്‍ദേശിച്ചിട്ടുണ്ട്.നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പതിവ് വാക്‌സീന്‍ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതായിരുന്നു ട്രംപിന്റെ വാര്‍ത്താസമ്മേളനം. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ നവജാതശിശുക്കള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer