Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

കേസുണ്ടെങ്കിൽ പാസ്പോർട്ട് കിട്ടുമോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പഠിക്കുന്ന കാലത്തും പിന്നീടും എന്തെങ്കിലുമൊക്കെ രാഷ്ട്രീയ കേസുകളിലും, മറ്റ് അടിപിടി കേസുകളിലും ഉൾപ്പെടുന്നവർ നിരവധിയാണ്. അവരിൽ പലർക്കും പാസ്പോർട്ട് കിട്ടുമോയെന്നതിൽ പലതരത്തിലുള്ള സംശയങ്ങളും ഉണ്ട്. കട ബാധ്യതകൾ മൂലമുള്ള പ്രാരാബ്ധം കൊണ്ടും കൂടുതൽ മികച്ച തൊഴിലിന് വേണ്ടിയും മികച്ച വിദ്യാഭ്യാസവസരങ്ങൾക്ക് വേണ്ടിയും പ്രവാസജീവിതം തെരഞ്ഞെടുക്കുന്നവർ ഒട്ടേറെയാണ്. ഇന്ത്യയിൽ നിന്ന പുറത്തേക്ക് പോകാൻ ടിക്കറ്റിനോടൊപ്പം വേണ്ട പ്രധാന രേഖയാണ് പാസ്പോർട്ട് എന്നത്. ഒരാളുടെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് വരെ അന്വേഷിക്കുന്ന പൊലീസ് വേരിഫിക്കേഷനിലൂടെയെ അത് ലഭ്യമാകൂ. ഇന്ത്യ സ്വതന്ത്രമായ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

കൊച്ചി:138  വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍  കണ്‍വെര്‍ട്ടബിള്‍  ഡിബഞ്ചറുകളുടെ  (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.  1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്.  കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.  ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.  9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.          സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടേയും എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം.  ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക്  ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 3700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ  പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; രാജ്യസഭയില്‍ പി ടി ഉഷ

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. കിനാലൂരിലെ കാലാവസ്ഥ എയിംസിന് ഗുണകരമാണെന്നും എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.2014ൽ അരുൺ ജയ്റ്റ്ലി ധനമന്ത്രിയായിരുന്നപ്പോഴാണ്, ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും […]
Read more

ബാലരാമപുരം കൊലപാതകം: പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ബാലരാമപുരത്തു രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാർ പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തൽ.വൈദ്യ സഹായം നൽകണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് ഹരികുമാറിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹരികുമാറിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ […]
Read more

ട്രാഫിക് നിയമലംഘനം; എറണാകുളത്ത് 30,000 കേസുകൾ; ഇ-ചെലാന്‍ അദാലത്ത് ഇന്ന് മുതൽ

കാക്കനാട്: വാഹന നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നവര്‍, വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എ.ഐ. ക്യാമറ നിയമലംഘനത്തിന് നോട്ടീസ് കൈപ്പറ്റിയവര്‍, ട്രാഫിക് പോലീസ് പിടികൂടിയ മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍പെട്ടവർക്കെല്ലാം പിഴത്തുക അടയ്ക്കാന്‍ അവസരം. മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെലാന്‍ അദാലത്തിന് ചൊവ്വാഴ്ച തുടക്കമാകും. ആര്‍.ടി. ഓഫീസുകളിലും സബ് ആര്‍.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും. എറണാകുളം ആര്‍.ടി. ഓഫീസില്‍ മാത്രമായി നിയമലംഘനങ്ങള്‍ക്ക് 30,000 ഇ-ചെലാന്‍ കേസുകളാണ് പിഴത്തുക അടയ്ക്കാതെ […]
Read more

ചെന്താമരയ്ക്ക് തൂക്കു കയർ…?

കണ്ണില്ലാത്ത ക്രൂരതയുടെ പേരാണ് ചെന്താമര. ഒരു കൊലപാതകം നടത്തി ജാമ്യത്തിൽ ഇറങ്ങി ഇരട്ടക്കൊലപാതകം നടത്തിയ ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും എന്നതാണ് ഇപ്പോഴത്തെ ചൂടൻ ചർച്ച. പോത്തുണ്ടി ബോയൻ കോളനിയിൽ താമസിക്കുന്ന അമ്മ ലക്ഷമി, മകൻ സുധാകരൻ എന്നിവരെയാണ് പട്ടാപകൽ അരിഞ്ഞുവീഴുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഈ ഇരട്ട കൊലപാതകം. അഞ്ച് വർഷത്തെ തീരാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വീടിന് […]
Read more

സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂ: എൻ.എ മുഹമ്മദ്‌ കുട്ടി

കൊച്ചി: സിപിഎമ്മിന് വിതച്ചത് മാത്രമേ കൊയ്യാനാകൂവെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ.എ മുഹമ്മദ്‌ കുട്ടി. ‘നവ കേരള മുന്നണി സൃഷ്ടിക്കായി’ എൻസിപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 11 മുതൽ 17 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കപ്പെടുന്ന രാഷ്ട്രീയ വിശദീകരണ യാത്രയുടെ പോസ്റ്റർ പ്രകാശനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ഒരുകാലത്ത് ചെയ്തുകൂട്ടുകയും തള്ളിപ്പറയുകയും ചെയ്തിരുന്ന പലകാര്യങ്ങളും പിന്നീട് അവർക്ക് അംഗീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി […]
Read more

നടിയുടെ ബലാത്സംഗ പരാതി; മണിയൻപിള്ള രാജുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ആലുവ സ്വദേശിയായ നടിയുടെ ബലാത്സംഗ പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം.നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ പറയുന്നത്. അതേസമയം എംഎൽഎ മുകേഷിന്റയെയും കുറ്റപത്രം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും ആരോപണം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയിൽ സന്ദേശങ്ങളുമാണ് മുകേഷിനെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ. കൂടാതെ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്തും […]
Read more

കുർബാനക്കിടെ വൈദികന് നേരെ ആക്രമണം

കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലെ കുർബാനക്കിടെയാണ് വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു. ഫാ. ജോൺ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൈക്കും ബലിവസ്തുക്കളും ആക്രമികൾ തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.
Read more

മഹാരാഷ്ട്രയിൽ ഗില്ലൻബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം

മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിൽ ഗില്ലൻബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ചതായി സംശയിക്കുന്നയാൾ മരിച്ചു. ഗില്ലിൻ-ബാരെയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണമാണെന്ന് ഇതെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു . പൂനെയിൽ ജിബിഎസ് ബാധിച്ചവരുടെ എണ്ണം 100 കടന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സോളാപുർ സ്വദേശിയായ ഇയാൾ പുനെയിൽ എത്തിയിരുന്നു. അവിടെനിന്നാണ്‌ രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.പുനെയിൽ ജിബിഎസ് ബാധിച്ചവരിൽ 68 പുരുഷന്മാരും 33 സ്ത്രീകളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിൽ ജിബിഎസ് ബാധിച്ചതായി സംശയിക്കുന്ന ആദ്യ മരണമാണിത്.
Read more

Recent News

Advertisement
WhiteswanTV Footer