തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള വിശദമായ പരിശോധനകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടക്കുന്നു. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും അർഹതയില്ലാത്തവർ കടന്നുകൂടിയിട്ടുണ്ടോ എന്നും ഓരോ ബൂത്തിലും പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലെ വോട്ടർമാർ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സാഹചര്യം ചില ബൂത്തുകളിൽ നിലനിൽക്കുന്നുണ്ടെന്നാണ് പാർട്ടികളുടെ വിലയിരുത്തൽ.
അർഹതയില്ലാത്തവർ പട്ടികയിൽ ഉൾപ്പെട്ടതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ സി പി എം ആരോപണമുന്നയിച്ചു. അതേസമയം, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പല പേരുകളും അന്തിമ പട്ടികയിൽ ഉൾപ്പെടുത്താനായെന്നാണ് കോൺഗ്രസിന്റെ പ്രാഥമിക നിഗമനം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികൾ.
ഹിയറിംഗ് നടപടികൾ പൂർത്തിയായിട്ടും പട്ടികയിൽ പേര് വരാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പരാതിയുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായി അപ്പീൽ സമർപ്പിക്കാം. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് ഒന്നാം അപ്പീൽ നൽകാവുന്നതാണ്. ജില്ലാ കളക്ടറുടെ ഉത്തരവിൽ തൃപ്തരല്ലെങ്കിൽ 30 ദിവസത്തിനകം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാനും അവസരമുണ്ട്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാൻ സൗകര്യമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം
ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം









