തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സ പിഴവ് ഡോക്‌ടറെ സസ്പെൻഡ് ചെയ്തു. കണ്ണു മാറി കുത്തിവയ്പ്‌പ് എടുത്തുവെന്ന പരാതിയിൽ അസി. പ്രഫസർ എസ്.എസ്.സുജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അസൂർ ബീവിയുടെ ക്കാണ് ഇടതു കണ്ണിന് പകരം വലത് കണ്ണിന് കുത്തിവെപ്പെടുത്തത്. രോഗിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഡോക്‌ടറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
രക്തസമ്മർദം കൂടിയതിനെ തുടർന്ന് കണ്ണിൻ്റെ കാഴ്‌ചശക്തിക്കു പ്രശ്നമുണ്ടായതിനാണ് അസൂർ ബീവി ചികിത്സ തേടിയത്. ഓപ്പറേഷൻ തിയറ്ററിൽ കയറ്റി ഇടതുകണ്ണ് ക്ലീൻ ചെയുകയും പിന്നീട് വലതു കണ്ണിൽ കുത്തിവയ്‌പ് എടുത്തെന്നാണ് അസൂർ ബീവിയുടെ ബന്ധു പറഞ്ഞത്.
തുടർന്ന് രോഗിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് സംഭവം അരിഞ്ഞത്. അതേസമയം വലതു കണ്ണിൽ ചെറിയ ചുവപ്പുള്ളതുകൊണ്ടാണ് കുത്തിവയ്‌പ് എടുത്തതെന്നാണ്ബ ചോദിച്ചപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത്. ഇടതുകണ്ണിൽ കുത്തിവെയ്‌പ്പെടുക്കാനാണ് സമ്മതപത്രം വാങ്ങിയിരുന്നത്.






