അലഹബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇരട്ട പൗരത്വ ആരോപണത്തിൽ കേസെടുക്കുന്നത് മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിരനനാണ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് പരാതി നൽകിയത്. അതിന്റെ പശ്ചാത്തലത്തിൽ യുപി സര്‍ക്കാര്‍ നേരിട്ടോ കേന്ദ്ര ഏജന്‍സിയോ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിന് മുമ്പ് ആരോപണവിധേയനായ വ്യക്തിക്ക് മുന്‍കൂര്‍ നോട്ടീസ് നൽകണമെന്ന നിയമം ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത് കോടതി മരവിപ്പിച്ചിരിക്കുന്നത്. രാഹുലിന്റെ വിശദീകരണം കേട്ടതിന് ശേഷമാകും തുടർനടപടി. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.




