കോഴിക്കോട്: താമരശ്ശേരി അമ്പയത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്‌നത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടി.
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോഴിക്കോട് ജില്ലാ കളക്‌ടർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ ഓഫീസ് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കി, ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചെന്നൈയിലെ സതേൺ സോണൽ ബെഞ്ചിന്റെ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ കേസ് ചെന്നൈ ലാണ് നടക്കുക, ചെന്നൈ ബെഞ്ച് 2026 ജനുവരി 29 ന് കേസ് പരിഗണിക്കും.




