Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കെയ്റോ: ഹമാസ്-ഇസ്രായേൽ സമാധാന ചർച്ചകൾ ഇന്ന് ഈജിപ്തിൽ . പ്രധാന അജണ്ട ബന്ദികളുടെ കൈമാറ്റമാണ്, അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ഹമാസിനായി ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചയിൽ പങ്കെടുക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് ഉദ്ദേശിച്ചിരിക്കുകയാണ്.

ചർച്ചയ്ക്ക് നേരത്തേ, ട്രംപിന്റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടു. സമാധാന നീക്കങ്ങൾക്ക് എതിർപോരുന്നതായി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കുമെന്നും, ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുകയാണെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ഭീഷണി മുഴക്കി.

ട്രംപ് സമാധാന കരാർ വിജയത്തിലേക്ക് നീങ്ങണമെന്നും, ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഗാസയിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, ഹമാസും അംഗീകരിക്കുന്ന പക്ഷം വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. ഹമാസ് ബന്ദികളെ മോചിപ്പിക്കാമെന്നും, എന്നാൽ നിരായുധീകരണം പോലുള്ള പ്രധാന വിഷയങ്ങളിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നും വ്യക്തമാക്കി.

ഈ ചർച്ചകൾ ഹമാസ്-ഇസ്രായേൽ സമാധാന ശ്രമങ്ങൾക്ക് ഒരു നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഇസ്രായേൽ തീവ്രവലതുപക്ഷ ഭീഷണികളും സംഘർഷ സാധ്യതകളും സമാധാന പ്രക്രിയക്ക് വെല്ലുവിളിയായി നിലകൊള്ളുന്നു.

Advertisement
WhiteswanTV Footer