ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. കാലിലെ മസിൽ പരിക്കാണ് താരത്തെ പരമ്പരയിൽ നിന്ന് മാറ്റിനിർത്താൻ കാരണമായതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
പരിക്ക് പൂർണമായി ഭേദമാകാൻ ഏകദേശം മൂന്ന് ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനുമുമ്പ് തന്നെ പാണ്ഡ്യ തന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് സെന്റർ ഓഫ് എക്‌സലൻസിനെ അറിയിച്ചിരുന്നുവെന്നും, രണ്ട് ദിവസം മുൻപ് ബിസിസിഐയ്ക്ക് ഫിറ്റ്നസ് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂൺ 13ന് ധർമ്മശാലയിൽ ആരംഭിക്കും. രണ്ടാം മത്സരം ജൂൺ 17ന് ലഖ്നൗവിലും മൂന്നാം ഏകദിനം ജൂൺ 20ന് ചെന്നൈയിലും നടക്കും.
പരമ്പരയിൽ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും ഹർദിക് പാണ്ഡ്യയും പങ്കെടുക്കുന്നത് ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിന്റെ ഫിറ്റ്നസ് ക്ലിയറൻസിനെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ.
ഐപിഎൽ സീസണിനിടെയാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത്തിനും ഹര്‍ദിക്കിനും പരിക്കേറ്റത്. പരിക്കേറ്റിരുന്നു. അതേസമയം, ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് വിരാട് കോഹ്‌ലിയും പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്.






