Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

37 വർഷത്തിനിടെ ഉണ്ടായ കനത്ത മഴ; കൊൽക്കത്തയിൽ മഴക്കെടുത്തി രൂക്ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: 37 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പെയ്തതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊൽക്കത്തയിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർക്ക് വൈദ്യുതാഘാതമേറ്റാണ് മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ, നഗര ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. ഇതുവരെ 91 വിമാന സർവീസുകൾ റദ്ദാക്കിയതായും, മെട്രോ സർവീസുകൾ അടക്കമുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു. ഹൗറ സ്റ്റേഷൻ, സീൽഡ സൌത്ത്, ചിത്പൂർ നോർത്ത് ക്യാബിൻ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. വന്ദേഭാരത് ട്രെയിൻ സർവീസുകളും ഉൾപ്പെടെ ഒട്ടേറെ സബർബൻ ട്രെയിനുകൾ പ്രവർത്തനമില്ലാതെ നിൽക്കുന്ന സാഹചര്യമാണ്.

ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണം. ഇത് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സെപ്റ്റംബർ 25-ഓടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ മാത്രം 247.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നഗരത്തിന്റെ തെക്കും കിഴക്കൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തപ്പെട്ടത്.

വിമാനത്താവള പരിസരത്ത് വെള്ളക്കെട്ട് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് താമസം മാറാൻ പൊതുജനങ്ങൾക്ക് നിർദേശങ്ങളാണ് നൽകിയിരിക്കുകയാണ്.
നഗരത്തിൽ ദുർഗാ പൂജയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്ന വേളയിലാണ് അതിശക്തമായ മഴ ദുരിതം വിതച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ദുർഗാ പൂജാചടങ്ങുകൾ പോലും റദ്ദ് ചെയ്തിരിക്കുകയാണ്.
ബുധനാഴ്ച വരെ ദക്ഷിണ ബംഗാളിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട കനത്ത മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer