Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടുക്കിയിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ കേസ് ക്രൈംബ്രാഞ്ചിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: കട്ടപ്പനയിൽ നിക്ഷേപകനായ സാബുവിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സാബുവിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. 2024 ഡിസംബർ 20-നാണ് കട്ടപ്പനയിലെ റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ സാബു തോമസ് തൂങ്ങിമരിച്ചത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നിക്ഷേപിച്ച പണം ആവശ്യത്തിന് പിൻവലിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു.

ഭാര്യയുടെ ചികിത്സയ്ക്കായി 15 ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ലഭിച്ചില്ലെന്നും, ഭരണസമിതി ഉദ്യോഗസ്ഥർ അപമാനിച്ചതായും കുടുംബം ആരോപിക്കുന്നു. സിപിഎം നേതാവിന്റെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

ഭരണസമിതിയിലുള്ള സിപിഎം നേതാവ് വി.ആർ. സനിൽ സാബുവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ലോക്കൽ പൊലീസ് അന്വേഷണം നടത്തിയതിൽ സംതൃപ്തിയില്ലാത്തതിനാൽ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആരോപണവിധേയരായ സിപിഎം നേതാക്കൾക്കെതിരെയാണ് കുടുംബം പരാതി ഉന്നയിച്ചിരിക്കുന്നത്.

Advertisement
WhiteswanTV Footer