Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്‍ 2026; രഘുവംശിയുടെ വിക്കറ്റിൽ തലപുകഞ്ഞ് ആരാധകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അംഗ്രിഷ് രഘുവംശിയുടെ റണ്ണൗട്ടില്‍ തേഡ് അമ്പയറായ രോഹിൻ പണ്ഡിറ്റിന്റെ തീരുമാനം ശരിയായിരുന്നോ എന്നത് ഐപിഎല്ലിലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് പിന്നാലെ വലിയ ചര്‍ച്ചയായി.

കൊല്‍ക്കത്തയുടെ ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം. ബൗളര്‍ പ്രിന്‍സ് യാദവ്, സ്ട്രൈക്കില്‍ രഘുവംശി, നോണ്‍-സ്ട്രൈക്കര്‍ എൻഡില്‍ കാമറൂണ്‍ ഗ്രീന്‍. മിഡ് ഓണിലേക്ക് പന്ത് തട്ടിയ രഘുവംശി സിംഗിളിനായി ഓടിയെങ്കിലും ഗ്രീന്‍ അത് നിരസിച്ചു. ഇതിനിടെ അരവഴി എത്തിയ രഘുവംശി തിരിഞ്ഞോടാന്‍ ശ്രമിക്കുമ്പോള്‍ മിഡ് ഓണില്‍ നിന്ന് മുഹമ്മദ് ഷമി എറിഞ്ഞ ത്രോ അദ്ദേഹത്തിന്റെ കാലില്‍ തട്ടുകയായിരുന്നു.

ഇതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഫീല്‍ഡ് തടസപ്പെടുത്തിയതായി അപ്പീല്‍ ചെയ്തു. ഓണ്‍-ഫീല്‍ഡ് അമ്പയറായ അഭിജീത് ബെംഗേരി തീരുമാനം തേഡ് അമ്പയറിലേക്ക് വിട്ടു.

രോഹൻ പണ്ഡിറ്റ് ദൃശ്യങ്ങള്‍ പലവട്ടം പരിശോധിച്ച ശേഷം രണ്ട് പ്രധാന കാര്യങ്ങളാണ് വിലയിരുത്തിയത്: രഘുവംശി ക്രീസിലേക്ക് മടങ്ങുമ്പോള്‍ മനപ്പൂര്‍വം ദിശമാറ്റം നടത്തിയോയെന്നും, അതിന് ന്യായമായ കാരണമുണ്ടോയെന്നും.

വിശകലനത്തില്‍ കാണുന്നത്, രഘുവംശി ആദ്യം വിക്കറ്റിന്റെ വലതുവശത്ത് നിന്ന് ഓടിയ ശേഷം സ്റ്റമ്പ് ലൈനിലൂടെ മധ്യത്തിലേക്ക് മാറിയതും, തിരികെ ഓടുമ്പോള്‍ ഷമിയുടെ ത്രോ കണ്ടതിന് ശേഷമാണ് ദിശമാറ്റം നടത്തിയതും ആണ്. ഏകദേശം ഒരു സെമി-സര്‍ക്കിള്‍ രൂപത്തിലുള്ള ഈ മാറ്റം ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

എംസിസി നിയമപ്രകാരം, ബാറ്റര്‍ യാതൊരു ന്യായമായ കാരണവുമില്ലാതെ ദിശമാറ്റം നടത്തി ഫീല്‍ഡറുടെ റണ്ണൗട്ട് ശ്രമം തടസപ്പെടുത്തിയതായി അമ്പയറിന് തോന്നിയാല്‍ ‘ഒബ്‌സ്‌ട്രക്റ്റിംഗ് ദ ഫീല്‍ഡ്’ പ്രകാരം ഔട്ട് വിധിക്കാം. റണ്ണൗട്ട് വിജയിച്ചോയെന്നത് പോലും ഇവിടെ പ്രധാനമല്ല.

രഘുവംശിയുടെ സംഭവത്തില്‍ പരിക്ക് ഒഴിവാക്കാനുള്ള സ്വാഭാവിക ശ്രമമെന്ന നിലയില്‍ ദിശമാറ്റം ഉണ്ടായതായി തെളിവില്ലെന്ന് വിലയിരുത്തിയതിനാലാണ് ഔട്ട് വിധി വന്നത്.

എന്നിരുന്നാലും, കമന്ററി ബോക്‌സിലുണ്ടായിരുന്നവരടക്കം പലരും അത് സ്വാഭാവികമായ ദിശമാറ്റമാണെന്ന നിലപാടിലായിരുന്നു. അതുകൊണ്ട് തന്നെ ഈ തീരുമാനം കൊല്‍ക്കത്ത ക്യാമ്പില്‍ അതിശയവും അസ്വസ്ഥതയും സൃഷ്ടിച്ചു. മുഖ്യപരിശീലകന്‍ അഭിഷേക് നായര്‍ ഉള്‍പ്പെടെ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഒടുവില്‍, രഘുവംശിയുടെ ദിശമാറ്റം തന്നെയാണ് അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്.

Recent News

Advertisement
WhiteswanTV Footer