ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റിന്റെ ഉടമ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ബംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടിയും മോഡലുമായ യുവതിയുടെ പരാതി പ്രകാരം, സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് ആരോപണം.
നിർമാതാവ് മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, അദ്ദേഹത്തിന്റെ സമ്മർദ്ദം മൂലം താൻ ആത്മഹത്യയക്ക് ശ്രമിചെന്നും, നിർമാതാവ് തന്റെ നീക്കങ്ങൾ പിന്തുടർന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു.
ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയുടെ മേൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ ആരോപണം അരവിന്ദ് വെങ്കിടേഷ് റെഡ്ഡി നിഷേധിച്ച്, നടിക്ക് പണവും വീട് നൽകിയിട്ടുണ്ടെന്നും, നടി മറ്റൊരു ആളുമായി ബന്ധം പുലർത്തിയിരുന്നുവെന്നും പ്രതികരിച്ചു.




