തൃശ്ശൂർ: ജില്ല പഞ്ചായത്തിന്റെ അധീനതയിലുളള 2.6 കീ.മീ.ദൂരമുളള കുറ്റിച്ചിറ ചായ്പൻകുഴി റോഡിൽ കുണ്ടും കുഴിയുമായി തകർന്ന് കിടക്കുന്ന 300മീറ്റർ ദൂരം കൂടി ഗതാഗതയോഗൃമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശൃപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുപ്രവർത്തകൻ കെ.എം.ജോസ് ജില്ല പഞ്ചായത്ത് പ്രസിഡന്റിനും അതിരപ്പിളളി ഡിവിഷൻ മെബർ ഡാർളി പോൾസണും നൽകി.
ഈ റോഡിന് കഴിഞ്ഞ സാമ്പത്തിക വർഷം 96 ലക്ഷം രൂപ ജില്ലപങ്ചായത്തും 26.25 ലക്ഷം രൂപ കോടശേരി പഞ്ചായത്തും അനുവദിച്ച് 300 മീറ്റർ ഒഴികെയുളള ഭാഗം നന്നാക്കിയിരുന്നു.അതിരപ്പിളളി,മലക്കപ്പാറ വിനോദസഞ്ചാര മേഖലയിലേക്കുളള സമാന്തരപാത കൂടിയാണിത്. ഈ റോഡിലൂടെ കെ.എസ്.ആർ.ട്ടി.സി ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്നുണ്ട്.മലയോരഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിനാണ് കാലങ്ങളായി ഈ അവസ്ഥ.അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.






