പാലക്കാട്: വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന ഷൊർണൂർ നഗരസഭയിൽ ഇത്തവണയും ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും ഇടതുപക്ഷത്തിന് കേവല ഭൂരിപക്ഷമില്ല. ഇതോടെ ഭരണവും തുലാസിലായി. ഭരിക്കാൻ 18 സീറ്റുകൾ ആവശ്യമായവിടെ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. വാർഡ് 32 മഞ്ഞക്കാടിൽ എൽഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമ്മലയുടെ നീക്കം നഗരസഭ ഭരണത്തിന് നിർണായകമാകും.
ഭരണം നിലനിർത്താൻ പി . നിർമ്മലയെ എൽഡിഎഫിന് ഒപ്പം ചേർത്താനുള്ള ശ്രമവും സിപിഎം നടത്തുന്നുണ്ട്. എന്നാൽ അങ്ങനെ എൽഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ
വനിത സംവരണമുള്ള നഗരസഭ ചെയർപേഴ്സൺ സീറ്റ് പി. നിർമ്മല ആവശ്യപ്പെട്ടു എന്നാണ് സൂചന. അതേ സമയം മുൻ കൗൺസിലറായ സി.കെ. സൗമ്യയ്ക്ക് പാർട്ടി ചെയർപേഴ്സൺ സീറ്റ് നൽകിയാൽ പി. നിർമ്മല ബിജെപിയെയും യുഡിഎഫിനെയും സമീപിക്കുമെന്നും പാർട്ടി നേതാക്കളെ അറിയിച്ചതായും സൂചനയുണ്ട്.
12 സീറ്റുള്ള ബിജെപിയും 5 സീറ്റുള്ള യുഡിഎഫും ഒന്നിച്ച് നിർമ്മലയ്ക്ക് പിന്തുണ നൽകിയാൽ നിർമ്മല ചെയർപേഴ്സൺ ആകുകയും എൽഡിഎഫിന് ഭരണം നഷ്ടമാകുകയും ചെയ്യും. കഴിഞ്ഞ തവണയും എൽഡിഎഫിന് 17 സീറ്റുകളാണ് ലഭിച്ചത്. പിന്നീട് എസ്ഡിപിഐയുടെ പിന്തുണയോടെയായിരുന്നു 5 വർഷം ഭരണം നടത്തിയത്. ബിജെപിക്ക് കഴിഞ്ഞ തവണ 9 സീറ്റും യുഡിഎഫിന് 7 സീറ്റും ആയിരുന്നെങ്കിലും എസ്ഡിപിഐ ബിജെപിക്ക് പിന്തുണ നൽകാത്തത് കഴിഞ്ഞ തവണ എൽഡിഎഫിൻ്റെ ഭരണത്തിന് ആശ്വാസമായി.
എന്നാൽ ഇത്തവണ ബിജെപി 12 സീറ്റുകൾ നേടിയതാണ് എൽഡിഎഫിൻ്റെ ഭരണത്തുടർച്ചയ്ക്ക് പ്രതിസന്ധി ആയത്. ഇത്തവണ സ്വതന്ത്ര സ്ഥാനാർഥി ജയിച്ചത് ബിജെപിക്കും എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ സഹായകമായി. ചെയർപേഴ്സൺ സ്ഥാനം നിർമ്മലക്ക് നൽകി ഭരണം നിലനിർത്തണമെന്ന ആവശ്യവും സിപിഎമ്മിനുള്ളിൽ നിന്ന് ഉയരുന്നുണ്ട്.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









