സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിൽ 19959 പത്രികകൾ

മലപ്പുറം: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 19959 പത്രികകൾ. ഇന്നലെ രാത്രി 9 വരെയുള്ള കണക്കാണിത്. ചിലയിടങ്ങളിൽ രാത്രിയും പത്രിക നൽകൽ തുടരുന്നതിനാൽ അന്തിമ കണക്കിൽ ചെറിയ മാറ്റങ്ങളുണ്ടാകും. ഇന്നാണ് സൂക്ഷ്മ പരിശോധന. പിൻവലിക്കാനുള്ള സമയപരിധി 24ന് അവസാനിക്കുന്നതോടെ മത്സര ചിത്രം തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്.

യുഡിഎഫിനും എൽഡിഎഫിനും പല തദ്ദേശ സ്ഥാപനങ്ങളിലും വിമതരുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കോൺഗ്രസും കോൺഗ്രസ് സീറ്റുകളിൽ മുസ്‌ലിം ലീഗും പത്രിക നൽകിയ ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്ന ഒട്ടേറെ വാർഡുകളും പഞ്ചായത്തുകളുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിനു മുന്നിൽ ഇന്നും നാളെയും കൂടി സമയമുണ്ട്. ലീഗിനും കോൺഗ്രസിനും സിപിഎമ്മിനും ജില്ലയിൽ വിമതരുണ്ട്. അരീക്കോട്, കോഡൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും മത്സരിച്ച് വിമത സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

മുന്നണി ധാരണപ്രകാരം ലീഗിനു വിട്ടുനൽകിയ സീറ്റിൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനു നൽകിയ സീറ്റുകളിൽ ലീഗ് പ്രവർത്തകരും വിമതരായി രംഗത്തുണ്ട്. തിരൂരങ്ങാടിയുൾപ്പെടെയുള്ള നഗരസഭകളിൽ ലീഗ് സ്ഥാനാർഥികൾ സ്വന്തം പാർട്ടിക്കെതിരെ വിമതരായി മത്സരിക്കുന്നു. മഞ്ചേരി നഗരസഭയിലെ കോടതിപ്പടി വാർഡിൽ സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർ പത്രിക നൽകി. ഒരാൾ പിൻവലിച്ചില്ലെങ്കിൽ ബ്രാഞ്ച് സെക്രട്ടറിമാർ തമ്മിലുള്ള പോരിനു വഴിയൊരുങ്ങും.  വേങ്ങര, വെട്ടത്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ സിപിഎമ്മും സിപിഐയും നേർക്കു നേർ മത്സരിക്കുന്നു.

നിലമ്പൂരിൽ എല്ലാ പാർട്ടികൾക്കും വിമത ശല്യമുണ്ട്. സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചെന്നാരോപിച്ച് ഇവിടെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജി ഭീഷണി മുഴക്കി. ചില ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയ വെൽഫെയർ പാർട്ടി 2 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഒറ്റയ്ക്കു മത്സരിക്കും. വണ്ടൂർ ഡിവിഷനിൽനിന്നു സുഭദ്ര വണ്ടൂരും ചങ്ങരംകുളം ഡിവിഷനിൽ ബാസിത് താനൂരും ആണ് മത്സരിക്കുന്നത്.

ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചു. സുഭദ്ര വണ്ടൂർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ്പ്രസിഡന്റാണ്. പാർട്ടി ജില്ലാ കമ്മിറ്റിയംഗമാണ് ബാസിത്.കരുളായി പഞ്ചായത്തിലല്ലാതെ സീറ്റ് ലഭിച്ചില്ലെങ്കിലും യുഡിഎഫിനോട് ചേർന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിൽപ്. അരീക്കോട് ഉൾപ്പെടെ പല പഞ്ചായത്തുകളിലും യുഡിഎഫ് തൃണമൂലുമായി സഹകരിക്കുന്നുണ്ട്. തൃണമൂലിന്റെ പിന്തുണയുള്ള യുഡിഎഫ് സ്ഥാനാർഥിയെന്ന് ബോർഡുകളിൽ വിശേഷിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement