എറണാകുളം: കൊച്ചി സ്വദേശിനിയായ 35 വയസ്സുകാരി കാനഡയിൽ ദാരുണമായി മരണപ്പെട്ടു. തോൾ എല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതിയാണ് ഉറക്കത്തിനിടെ മരിച്ചത്.
മരണത്തിന് പിന്നിൽ ആശുപത്രിയിലെ ചികിത്സാ പിഴവാണെന്ന് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിച്ചു. കാനഡയിലെ പ്രിൻസ് ജോർജ് ആശുപത്രിയിൽ മെയ് 6-നാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയക്ക് വിധേയയായിരുന്ന നമിതയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവിന്റെ ആരോപണം.
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഉറക്കത്തിനിടെ നമിത മരിച്ചത്. സംഭവത്തിൽ ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം കാനഡയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.






