Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേപ്പാൾ പ്രളയം: 10 ദിവസത്തിന് ശേഷം തുരങ്കത്തിൽനിന്ന് ചൈനീസ് തൊഴിലാളിയെ രക്ഷപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തൃശ്ശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ലൂഹായ്താവോ എന്ന തൊഴിലാളിയെയാണ് ദുഷ്കരമായ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചത്. ഓഗസ്റ്റ് 26ന് ഉണ്ടായ പ്രളയത്തിന് ശേഷം പ്രദേശത്തുനിന്ന് ജീവനോടെ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാൾ.

നേപ്പാൾ സൈന്യവും ദക്ഷിണ കൊറിയയിൽനിന്നുള്ള ദുരന്തനിവാരണ വിദഗ്ധരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. ക്ഷീണിതനായിരുന്നെങ്കിലും ലൂഹായ്താവോ പൂർണ ബോധാവസ്ഥയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രണ്ട് സൈനികർ ചേർന്ന് ഇയാളെ തുരങ്കത്തിൽനിന്ന് പുറത്തേക്ക് എത്തിക്കുന്ന ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി സൈനിക ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.

ഇതിനിടെ, നുവാകോട്ട് നഗരത്തിൽ തകർന്നുവീണ വീടിനുള്ളിൽ കുടുങ്ങിയ 64കാരി ചന്ദിക ശ്രേഷ്ഠയെയും രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ഇവരെയും വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റി.

അതേസമയം, രാജ്യത്തെ 12 ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 900ഓളം തൊഴിലാളികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ 500ഓളം പേർ വിവിധ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം. ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധ സംഘങ്ങളും രക്ഷാപ്രവർത്തകർക്കൊപ്പം ദുരന്തബാധിത മേഖലകളിൽ തിരച്ചിൽ തുടരുകയാണ്.

തിരിച്ചറിയാനാകാത്ത 1,030 മൃതദേഹങ്ങൾ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം സംസ്‌കരിച്ചതായി നേപ്പാൾ പൊലീസ് അറിയിച്ചു.

നിലവിൽ താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ലഭ്യമാക്കുമെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഉറപ്പുനൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer