സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പരാതികളില്ല, പ്രതീക്ഷകൾക്കപ്പുറം വിജയം; സംസ്ഥാന സ്കൂൾ കലോത്സവം ചരിത്ര വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്രവിജയമാക്കി മാറ്റാൻ സാധിച്ചുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിലെ സർക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണത്തെ മേള, സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മുന്നിലായിരുന്നുവെന്ന് മന്ത്രി വിലയിരുത്തി.കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മന്ത്രി പറഞ്ഞു. തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്കിടയിലും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയും, എല്ലാ ദിവസവും കലോത്സവത്തിന്റെ പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പിന്തുണ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉത്തരവാദിത്ത കലോത്സവം’ എന്ന മോട്ടോ ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ മേള സംഘടിപ്പിച്ചതെന്നും, ഭക്ഷണശാലകൾ, വേദികൾ, ലൈറ്റിംഗ്, താമസ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒരിടത്തുനിന്നും പരാതികൾ ഉയരാതിരുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച ഗോത്രകലകൾ ഇത്തവണയും വലിയ ജനശ്രദ്ധ നേടിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കർശനമായ സമയക്രമം മൂലം ചില കുട്ടികൾക്ക് ശാരീരിക തളർച്ച അനുഭവപ്പെട്ട സാഹചര്യങ്ങൾ പരിഗണിച്ച്, വരും വർഷങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ കുറ്റമറ്റ സംഘാടന പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും സംഘാടകരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

കലോത്സവ വേദികളിൽ വിദ്യാർത്ഥികളോടൊപ്പം ‘പൂക്കി’ വൈബിൽ സജീവ സാന്നിധ്യമായിരുന്നു മന്ത്രി വി. ശിവൻകുട്ടി. മുമ്പ് ‘അപ്പൂപ്പൻ മന്ത്രി’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, ഇപ്പോൾ കുട്ടികൾക്കിടയിൽ ‘പൂക്കി മന്ത്രി’ എന്ന സ്നേഹവിളിയിലാണ് അറിയപ്പെടുന്നത്. കൂളിംഗ് ഗ്ലാസ് ധരിച്ച് കുട്ടികളോടൊപ്പം സെൽഫിയെടുത്തും കുൽഫി കഴിച്ചും സമയം ചെലവഴിച്ച മന്ത്രി, കുട്ടികളുടെ സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ സംതൃപ്തിയെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »
Advertisement