കോഴിക്കോട് : കോഴിക്കോട് പയ്യോളി നഗരസഭ പ്രചണച്ചൂടിൽ. രണ്ടു തവണ ഭരണം പിടിച്ച യു.ഡി.എഫ് ഒരു ഹാട്രിക് സ്വപ്നം കാണുമ്പോൾ അതിന് തടയിടാൻ എൽ.ഡി.എഫും, കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് മെച്ചപ്പെടുത്താൻ ബി.ജെ.പിയും കടുത്ത മത്സരത്തിലാണ്.
ജനക്ഷേമ പദ്ധതികൾ ഒരുപാട് നടപ്പിലാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഇടതിനു കഴിഞ്ഞ തവണ വോട്ടു ചെയ്തവരിൽ ഓരോ വാർഡിലും കുറഞ്ഞത് 25 പേരെങ്കിലും എല്ലാ വാർഡുകളിലും യു.ഡി.എഫിന് വോട്ട് ചെയ്യും എന്നാണ് അവരുടെ പ്രതീക്ഷ.
എന്നാൽ ക്ഷേമ പെൻഷൻ വർധിപ്പിച്ചത് വലിയ നേട്ടമായി ഉയർത്തി കാട്ടിയാണ് എൽ.ഡി.എഫ് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ തവണ അക്കൗണ്ട് തുറന്ന ആത്മവിശ്വാസത്തിലാണ് ബി.ജ.പി രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര ഭരണ നേട്ടം എടുത്ത് കാട്ടിയാണ് ബി.ജെ.പിയുടെ പ്രയാണം.




