കോട്ടയം: വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ പാലാ പൊലീസ് പിടികൂടി. സംഘത്തലവയും വയനാട് സ്വദേശിനിയുമായ “റിഫ്രഷ്‌മെന്റ് സരസ്വതി” ഉൾപ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് പിടിയിലായ സംഘത്തിലുള്ളത്. പാലാ തെക്കേക്കരയിലെ വാഴേമഠത്തിന് സമീപമുള്ള വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
പാലാ ഡിവൈഎസ്പി കെ സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇടപാടുകാരിൽ നിന്ന് ഒരു മണിക്കൂറിന് 1500 രൂപ മുതൽ 5000 രൂപ വരെ ഈടാക്കിയായിരുന്നു സംഘം പ്രവർത്തനം നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള തുടർന്നുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.






