Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ന് നിശബ്ദ പ്രചാരണം; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തെ മുൻനിർത്തി ഇന്ന് നിശബ്‌ദ പ്രചാരണം ആരംഭിച്ചു. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ നിലനിന്നു. ഒഞ്ചിയത്ത്, പൂക്കോട്ടൂർ എന്നിവിടങ്ങളിലെത്തുടക്കം പ്രവർത്തകരുടെ തമ്മിലുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തു.

പൊതുതെരഞ്ഞെടുപ്പുകളിൽ കാണുന്ന വലിയ കൊട്ടിക്കലാശത്തിന് പകരം വാർഡുതല റോഡ്‌ഷോകൾക്കാണ് ഇത്തവണ മുൻഗണന. ഇതിന് പിന്നാലെ അവസാന നിമിഷത്തിലെ ആവേശം പ്രവർത്തകസംഘർഷങ്ങളായി മാറി. കണ്ണൂർ പഴയങ്ങാടി, കോഴിക്കോട് വടകര, കാര്യശ്ശേരി, പാലക്കാട് മണ്ണാർക്കാട് തുടങ്ങി നിരവധി ഇടങ്ങളിൽ യുഡിഎഫ്– എൽഡിഎഫ് പ്രവർത്തകരുടെ കയ്യാങ്കളി അരങ്ങേറി.

നാളെ നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലായി 12,391 വാർഡുകളാണ് മത്സരം. കണ്ണൂരിലെ 14 വാർഡുകളിലും കാസർകോട്ടിലെ 2 വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18,274 പോളിംഗ് സ്റ്റേഷനുകളിൽ 2,055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതല്‍ 1,025 കണ്ണൂരിലാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

Advertisement
WhiteswanTV Footer