സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കീമില്‍ സ്റ്റേ: ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കേരള എന്‍ജിനീയറിങ് പ്രവേശന നടപടികളില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ‘കീം’ പ്രവേശനം കോടതി തടഞ്ഞില്ല. ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നില്ലെന്ന് സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നമുണ്ടാകാതിരിക്കാനാണ് അപ്പീല്‍ നല്‍കാത്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

കാര്യമായ നിയമപ്രശ്‌നങ്ങളില്ലെങ്കില്‍ ഈവര്‍ഷത്തെ കീം നടപടികളില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. പ്രോസ്‌പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രോസ്‌പെക്ടസില്‍ കേരള സര്‍ക്കാര്‍ വരുത്തിയ മാറ്റത്തെ സംശയിക്കുന്നില്ല. എന്നാല്‍, പുതിയ നയം കൊണ്ടുവരുമ്പോള്‍ അക്കാര്യം മുന്‍കൂട്ടി പ്രഖ്യാപിക്കണമായിരുന്നെന്നു കോടതി ചൂണ്ടിക്കാട്ടി.

മാര്‍ക്ക് ഏകീകരണരീതി മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു പ്രാധാന്യം നല്‍കുന്നതായിരുന്നു സര്‍ക്കാരിന്റെ പുതുക്കിയ റാങ്ക്ലിസ്റ്റ്. ഇതോടെ് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാര്‍ക്ക് ഏകീകരണ ഫോര്‍മുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് പഴയ ഫോര്‍മുല പ്രകാരമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

ഇതിനിടെ, സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു തീരേണ്ടിയിരുന്ന ഓപ്ഷന്‍ സമയപരിധി 18നു വൈകിട്ടു 4 വരെ നീട്ടി പ്രവേശനപരീക്ഷാ കമ്മിഷണര്‍ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയുടെ പുതിയ ഉത്തരവു വന്നത്. അധിക സീറ്റിനും പുതിയ പ്രോഗ്രാമുകള്‍ക്കും സര്‍വകലാശാലയുടെ അഫിലിയേഷന്‍ വൈകുകയാണെന്നു ചൂണ്ടിക്കാട്ടി സ്വാശ്രയ കോളജുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.