മലപ്പുറം വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. മീൻ പിടിക്കാൻ പോയ കുടുംബത്തിലെ നാല് പേർക്കാണ് ഷോക്ക് ഏറ്റത്. പന്നിക്കെണിയിൽ നിന്നാണ് വിദ്യാർഥികൾക്ക് ഷോക്ക് ഏറ്റത്. 15 വയസുകാരൻ അനന്ദു (ജിത്തു) ആണ് അപകടത്തിൽ മരിച്ചത്. രണ്ട് വിദ്യാർഥികൾ ഷോക്കേറ്റ് ചികിത്സയിലാണ്. യദു കൃഷ്ണ, ഷാനു വിജയ് എന്നിവരാണ് ചികിത്സയിലുള്ളത്.
നേതാക്കളായ എം. സ്വരാജ്, ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, ഷോൺ ജോർജ് തുടങ്ങിയവർ ആശുപത്രിയിലെത്തി. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി കൂടിയായ എം. സ്വരാജ് പ്രതികരിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ ഗൗരവകരമായ അന്വേഷണം വേണം. ചികിത്സയിലുള്ള കുട്ടി അപകടനില തരണം ചെയ്തുവെന്നും കുട്ടിയുമായി സംസാരിച്ചുവെന്നും സ്വരാജ് പ്രതികരിച്ചു.






