റാഗിങ്ങിനോടും ജാതിവിവേചനങ്ങളോടും സഹിഷ്ണുത വേണ്ട; നിയമം കർക്കശമാക്കാൻ യുജിസിയോടു സുപ്രിം കോടതി
ന്യൂഡൽഹി∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കർക്കശമാക്കാൻ യുജിസിക്ക് നിർദേശം നൽകി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങൾ കർശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
Read more

