Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvananthapuram

വിഴിഞ്ഞത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിരുന്ന വിഘ്‌നേശ്വരിക്ക് മക്കളില്ലാത്തതിന്റെ പേരിൽ മാനസിക വിഷമമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഭർത്താവിന്റെ വിഴിഞ്ഞത്തെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ LDF

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ് ആലോചന ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തിന് മുൻഗണന നൽകേണ്ട സാഹചര്യം രൂപപ്പെട്ടതായി എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് വ്യക്തമാക്കി. ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫുമായി യോജിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറാണെന്നും, പാർട്ടി ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ബിജെപി ഭരണസമിതിക്കെതിരെ ശക്തമായ സമരം തുടരാനാണ് എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിരിക്കുന്നത്. ഇതിനിടെ, തിരുവനന്തപുരം […]
Read more

ആരതിയുടെ ആത്മഹത്യ; ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുൽ 14 ദിവസത്തേക്ക് റിമാൻഡിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആത്മഹത്യ പ്രേരണയും ഗാർഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ആരതി ഭർത്താവിൽ നിന്ന് നിരന്തരം ശാരീരിക പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. മർദ്ദനവിവരങ്ങൾ ഭർത്താവിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ ആരോപിച്ചു. സ്വർണ്ണവും പണവും ഉപയോഗിച്ച് അതുൽ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റിയെന്നും […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എ സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. 2011–15 കാലയളവിൽ ജില്ലാ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിരുന്ന അഡ്വ. സന്തോഷ് കുമാർ, മുൻ പ്രോസിക്യൂട്ടർ ഗീനാ കുമാരിക്ക് പകരമാണ് നിയമിതനായത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡ്വ. എ. സന്തോഷ് കുമാർ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാകും. കേസ് നടപടികൾ ഇനി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുന്നോട്ട് […]
Read more

ബീമാപള്ളി പോലീസ് വെടിവെപ്പ്: മലയാളി പൊതുബോധം തമസ്‌കരിക്കാൻ ശ്രമിക്കുന്ന സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോലീസ് വേട്ടയുടെ രാഷ്ട്രീയം

കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക ചരിത്രത്തിൽ ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത കറുത്ത അധ്യായമാണ് 2009 മെയ് 17-ന് തിരുവനന്തപുരത്തെ തീരദേശ മേഖലയായ ബീമാപള്ളിയിൽ അരങ്ങേറിയ പോലീസ് വെടിവെപ്പ്. സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പായിട്ടും, ആറ് നിരപരാധികളായ മനുഷ്യർ ജീവനറ്റ് വീണിട്ടും, അമ്പതിലധികം പേർക്ക് വെടിയേറ്റ് മാരകമായി പരിക്കേറ്റിട്ടും മലയാളി പൊതുസമൂഹം ഇന്നും ഈ ദുരന്തത്തെ ഒരപകടം പോലെ കാണാനോ അല്ലെങ്കിൽ പൂർണ്ണമായി മറന്നുകളയാനോ ആണ് ആഗ്രഹിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി […]
Read more

നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ലക്ഷ്യമിട്ട് വൈദ്യുത ഷോക്കിലൂടെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. മാരായമുട്ടം മഞ്ചവിളാകത്ത് രമ്യയുടെ വീട്ടിലാണ് സംഭവം. വൈദ്യുത മീറ്ററിൽ നിന്ന് വയർ വലിച്ച് വീടിന്റെ മുൻവാതിലിന്റെ ഹാൻഡിലിൽ ഘടിപ്പിച്ച് ഷോക്കേൽപ്പിക്കാൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്. രാവിലെ വാതിൽ തുറക്കുന്നതിനിടെ രമ്യയുടെ മകൻ അലൻ (13) ഷോക്കേറ്റ് നിലത്ത് വീണു. തുടർന്ന് നടത്തിയ പരിശോധനയിൽ മീറ്ററിൽ നിന്ന് വാതിലിന്റെ പിടിയിലേക്ക് വയർ കണക്റ്റ് ചെയ്തിരുന്നതായി കണ്ടെത്തി. ഉടൻ തന്നെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. […]
Read more

കഴക്കൂട്ടം; കഴകങ്ങളുടെ മണ്ണിൽ കനൽ പടരുന്ന ത്രികോണപ്പോര്”

രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും […]
Read more

അതിജീവിതമാർക്കെതിരെ സൈബർ അധിക്ഷേപം; പോലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസുകളിലെ അതിജീവിതമാർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി. വ്യക്തിഹത്യയും അപമാനവും ലക്ഷ്യമിട്ട് നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അതിജീവിതമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. രാഹുലിന്റെ സുഹൃത്തുക്കളായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൗണ്ടുകൾക്കുമെതിരെയുമാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസിലെ അതിജീവിത, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തര അധിക്ഷേപം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി […]
Read more

നേമം മണ്ഡലത്തിലെ പരസ്യ സംവാദം; അസൗകര്യമെങ്കിൽ തിയതി മാറ്റാം

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിന് തീയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി. ശിവൻകുട്ടി അറിയിച്ചു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മറ്റേതെങ്കിലും തീയതി നിർദേശിക്കാമെന്നും രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറാകൂ എന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മര്യാദകേടാണെന്നും, പരസ്യ സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കും തനിക്ക് എ പ്ലസുമാകും എന്നും ശിവൻകുട്ടി പരിഹസിച്ചു. നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് രാജീവ് […]
Read more

പത്രികകൾ പിൻവലിക്കാൻ നാളെ വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്ന് 2125 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിക്കുകയും 354 എണ്ണം തള്ളുകയും മൂന്ന് എണ്ണം പിൻവലിക്കപ്പെടുകയും ചെയ്തു. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാലേ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വ്യക്തമാകൂ. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
Read more

Recent News

Advertisement
WhiteswanTV Footer