മുംബൈ: മാലേഗാവ് ബോംബ് സ്‌ഫോടന കേസിലെ പ്രതികൾക്കെതിരെ ഹാജരാക്കിയ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയിലെ നാല് പേരെയാണ് കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കെതിരെ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജുമാ നമസ്‌കാരത്തിന് എത്തിയ 37 പേരാണ് നാല് തുടർ സ്‌ഫോടനങ്ങളിലായി കൊല്ലപ്പെട്ടത്. എല്ലാ പ്രതികളും കുറ്റവിമുക്തരായതോടെ കേസിലെ വിചാരണ നടപടികൾക്കും ഇതോടെ അവസാനമായി.


