വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായി സമാധാന കരാറിൽ എത്തിയെന്ന് നടത്തിയ പ്രസ്താവനയെ തള്ളി ഇറാൻ. സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ട്രംപ് പൂർവ പ്രഖ്യാപനത്തിൽ കരാറിന് പ്രാദേശിക രാജ്യങ്ങൾ അംഗീകാരം നൽകിയതായും, ഇറാനെ ആക്രമിക്കില്ലെന്നും പറഞ്ഞു. സമാധാന കരാർ ഉടൻ ഒപ്പിടുമെന്നാണ് ട്രംപ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കരാറിലെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നില്ല.
ഇതിന് മുമ്പ് ട്രംപ് ഇറാന്റെ എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും, ശക്തമായ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. പിന്നീട് ആക്രമണങ്ങൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ച് സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇരുപക്ഷവും തമ്മിൽ യഥാർത്ഥ കരാറിനെ കുറിച്ച് വ്യത്യസ്ത പ്രസ്താവനകൾ നൽകിയതോടെ അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുകയാണ്.






